രാത്രി 9.30-ഓടെ പ്രിന്‍സിപ്പല്‍ ഡോ. ബി. ഷീല, ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. നിഷ എം. ദാസ് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി രോഗിയുടെ വിവരങ്ങള്‍ എം.എല്‍.എ.യോട് വിശദീകരിച്ചതോടെ സമരം അവസാനിപ്പിച്ചു. ചികിത്സപ്പിഴവിന് കാരണക്കാരായവര്‍ക്കെതിരേ നടപടിയെടുക്കാമെന്ന് പ്രിന്‍സിപ്പല്‍ എം.എല്‍.എ.യ്ക്ക് ഉറപ്പുനല്‍കി.