News Leader – 1995ല്‍ ഏപ്രില്‍ 15ന് രാജധാനി എക്‌സ്പ്രസില്‍ സഞ്ചരിക്കുന്നതിനിടെ ആന്ധ്രയില്‍വച്ചാണ് ഇ പി ജയരാജനുനേരെ വധശ്രമമുണ്ടായത്. വാടക ക്രിമിനല്‍ പേട്ട ദിനേശനും കൂട്ടുപ്രതി വിക്രംചാലില്‍ ശശിയും ചേര്‍ന്നാണ് വെടിവച്ചത്. കൊലപ്പെടുത്താന്‍ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍വച്ച് സുധാകരന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടത്തിയതെന്നും തോക്ക് തന്നയച്ചതായും ഇരുവരും വെളിപ്പെടുത്തിയിരുന്നു